ഇന്ധനവില നാളെയും കൂടും; പെട്രോളിന് ഈ ആഴ്ചയിൽ കൂടിയത് 6 രൂപ 10 പൈസ
നാളെയും ഇന്ധനവിലയിൽ വർധനവ് തുടരും. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ പെട്രോളിന്റെ പരമാവധി വില 6 രൂപ 10 പൈസയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയിൽ തുടർച്ചയായ വർധനവാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതലാണ് വിലവർദ്ധന നിർത്തിയത്. ഇക്കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളർ വർദ്ധിച്ചു. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെ ഇത് മൂന്നാമത്തെ ഇന്ധനവില വർധനയാണ്.
അതേസമയം, റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ ഭാഗമാണ് ഇന്ധനവില വർധനയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നത് കേന്ദ്രസർക്കാരിന് നിയന്ത്രണാതീതമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിൽ ലഭ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. 2004 മുതൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാജ്യം സ്വന്തമായി ഇന്ധനം ഉത്പാദിപ്പിക്കേണ്ടതുണ്ട്. 40,000 കോടിയുടെ എത്തനോൾ, മെഥനോൾ, ബയോഇഥനോൾ ഉൽപ്പാദന സമ്പദ്‌വ്യവസ്ഥ ഇന്ത്യ ഉടൻ കൈവരിക്കും. ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. ഇന്ത്യയിലെ മുൻനിര കാർ, ഇരുചക്രവാഹന നിർമ്മാതാവ് ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകളുള്ള വാഹനങ്ങൾ നിർമ്മിക്കാൻ നോക്കുന്നു, അത് വരും മാസങ്ങളിൽ പുറത്തിറങ്ങും. അദ്ദേഹം വ്യക്തമാക്കി.
Comments
Post a Comment