ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വരുമ്പോൾ പല വിഗ്രഹങ്ങളും തകരും: പാർവതി തിരുവോത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ട് നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നാൽ നിരവധി വിഗ്രഹങ്ങൾ തകരുമെന്നും പാർവതി പറഞ്ഞു.
തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീ സൗഹൃദമാകുന്നത്. റിപ്പോർട്ട് നടപ്പാക്കാൻ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്നും പാർവതി തിരുവോത്ത് പറഞ്ഞു. സഹപ്രവർത്തകർ ചൂഷണം ചെയ്യപ്പെടുന്നത് കാണാൻ കഴിയുന്നില്ലെന്നും പാർവതി തിരുവോത്ത് പറഞ്ഞു.
സിനിമാ മേഖലയിലെ സ്ത്രീകാര്യ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിൽ നടി പാർവതി തിരുവോത്ത് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നതിൽ പ്രശ്‌നമില്ലെന്ന് പറഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നും പാർവതി ചോദിച്ചു. ഇരകൾ റിസ്‌ക് എടുക്കാൻ തയ്യാറായിട്ടും റിപ്പോർട്ട് പുറത്ത് വന്നില്ലെങ്കിൽ ആർക്കാണ് സംരക്ഷണമെന്നും പാർവതി ചോദിച്ചു. റിപ്പോർട്ട് പുറത്തുവന്നില്ലെങ്കിൽ നടപടിയുണ്ടാകില്ലെന്ന ധാർഷ്ട്യത്തോടെയാണ് സ്ത്രീകൾക്കെതിരായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് പാർവതി പറഞ്ഞു.
ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതി അന്വേഷണ കമ്മീഷനല്ലാത്തതിനാൽ സർക്കാർ നിയമസഭയിൽ പഠന റിപ്പോർട്ട് സമർപ്പിക്കേണ്ടതില്ലെന്ന് ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വനിതാ കമ്മിഷൻ വിശദീകരിച്ചു. ഇക്കാര്യം മുൻ സാംസ്കാരിക വകുപ്പുമായി സംസാരിച്ചതായും പി സതീദേവി പറഞ്ഞു. ഹോമ കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ ഹേമ കമ്മിറ്റി രൂപീകരിച്ചു. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ ഡബ്ല്യുസിസി വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡബ്ല്യുസിസി അംഗങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ ഉറപ്പുനൽകി. പുതിയ പെൺകുട്ടികൾ സിനിമാ രംഗത്തേക്ക് വരുമ്പോൾ നല്ല ആത്മവിശ്വാസത്തോടെ അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ കഴിയണം. അതിനുള്ള സാഹചര്യം ഉറപ്പാക്കാൻ നിയമനിർമാണം ആവശ്യമാണെന്നും വനിതാ കമ്മിഷൻ കൂട്ടിച്ചേർത്തു.
Comments
Post a Comment